Monday, April 9, 2018

... കഥയുടെ പേര് 'ചിറകൊടിയാത്ത സരള കിനാവുകൾ' ...



ഒരു മാധ്യമ പ്രവർത്തകൻ . അയാൾക്കൊരേയൊരു മകൾ – സരള, പത്തൊൻപത് വയസ്സ്. ഇവൾ, ഫേസ്ബുക്കിലെ അവളുടെ വിവരങ്ങൾ ചോർത്തുന്ന, അമേരിക്കയിലെ സായിപ്പ് ക്രിസ്ടഫറുമായി പ്രണയത്തിലാണ്. ഈ ക്രിസ്റ്റഫർ ബഹുമിടുക്കനും സുന്ദരനുമാണ്. ആരേലും ഫേസ്ബുക്കിൽ ലോഗിൻ ചെയ്യാൻ ആലോചിച്ചാൽ തന്നെ , അപ്പോൾ അവന്റെയും കുടുംബത്തിന്റെയും എല്ലാ വിവരവും ക്രിസ്റ്റഫർ ചോർത്തും . എന്തും എങ്ങനെയും  ചോർത്തുന്ന കാര്യത്തിന് എപ്പോഴും മുന്നിൽ കാണും. അങ്ങനെ സുക്കെർ അണ്ണന്റെ കണ്ണിലുണ്ണിയാണ്. എല്ലാറ്റിലും ഉപരി ക്രിസ്റ്റഫർ ഒരു ഫേസ്ബുക്ക് പോസ്റ്ററും കൂടി ആണ്.


പക്ഷേ മാധ്യമ പ്രവർത്തകനു തന്റെ മകളെ, മനോരമയിൽ രേഖാ ചിത്രം  വരയ്ക്കുന്ന ഒരാളെ കൊണ്ട് കെട്ടിക്കാനാണ് താല്പര്യം. ഇക്കാര്യം സരള ക്രിസ്റ്റഫറിനെ അറിയിക്കുന്നു. ക്രിസ്റ്റഫർ കേരളത്തിൽ വരാൻ  ശ്രമിക്കുന്നു. പക്ഷേ കേരളാ വിസ, അതു എവിടെയും കിട്ടുന്നില്ല.


അങ്ങനെ നിവൃത്തിയില്ലാതെ ക്രിസ്റ്റഫർ ഫേസ്ബുക്കിൽ സെന്റി പോസ്റ്റിടാൻ തുടങ്ങുകയാണ്. അത്ഭുതമെന്ന് പറയട്ടെ, ആ പോസ്റ്റിനു രണ്ടു ലൈക്കും നൂറു ഷെയറും കിട്ടുകയാണ്. ഒരു ഷെയറിനു പതിനായിരം ഡോളർ വെച്ച് , ക്രീറ്റഫറിന് ഫേസ്ബുക്ക് ആഡുകളിൽ  നിന്നും ഒരു മില്യൺ ഡോളർ അക്കൊണ്ടിൽ വരുമാനം കിട്ടുകയാണ്. ഈ ഒരു മില്യൺ  കൊണ്ട് ക്രിസ്റ്റഫർ അമേരിക്കയിൽ ഒരു ഗംഭീര ബംഗ്ലാവ് പണിയുകയാണ്. തനിക്ക് തന്റെ പ്രാണപ്രേയസിയോടൊത്ത് താമസിക്കാനാണ് ക്രിസ്റ്റഫർ ബംഗ്ലാവ് പണിയുന്നത്.


പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ, മാധ്യമ പ്രവർത്തകൻ തന്റെ മകൾക്കു ഗൂഗിളിലെ വിവരങ്ങൾ ചോർത്തുന്ന ഭർത്താവിനെ ഏർപ്പാടാക്കുന്നു. സരള കരഞ്ഞു. ക്രിസ്റ്റഫർ  ആ കല്യാണം പൊളിക്കാൻ ശ്രമിക്കുന്നു. സാധിക്കുന്നില്ല. ഒടുവിൽ, ബംഗ്ലാവിന്റെ പാലുകാച്ചൽ ദിനം വരികയാണ്. അന്നുതന്നെയാണ് സരളയും ഗൂഗിളുകാരനുമായുള്ള  വിവാഹവും. അവിടെ കല്യാണവാദ്യഘോഷങ്ങൾ. ഇവിടെ പാലുകാച്ചൽ. പാലുകാച്ചൽ, കല്യാണം. കല്യാണം, പാലുകാച്ചൽ. കല്യാണം, പാലുകാച്ചൽ.  അവിടെ സരളയുടെ കഴുത്തിൽ താലി വീഴുന്ന സമയത്ത് ഇവിടെ കാച്ചിയ പാലിൽ വിഷം കലക്കി കുടിച്ച് ക്രിസ്റ്റഫർ പിടയുകയാണ്, പിടയുകയാണ്.


പക്ഷേ, താലി കെട്ടുന്നില്ല. സരള ദുബായി വഴി അമേരിക്കക്ക് ഓടി. ക്രിസ്റ്റഫർ മരിച്ചില്ല, ആശുപത്രിയിലായി. ഡോക്ടർമാർ, ഓപ്പറേഷൻ. ഓപ്പറേഷൻ, ഡോക്ടർമാർ. ഒടുവിൽ അമേരിക്കയിലെ ആശുപത്രിയിൽ വച്ചവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ... അവർ ഒന്നിക്കുകയാണ് ....


<...എല്ലാം ശുഭം.. >

3 comments:

  1. ആദ്യം സരളയെ കെട്ടുന്നവർ മനോരമയിൽ രേഖാചിത്രം വരയ്ക്കുന്നവനാണെന്ന് പറഞ്ഞു. പിന്നെ ഗൂഗിളിൽ വിവരം ചോർത്തുന്ന ആളായി. അതൊന്ന് ശ്രദ്ധിക്കുക.
    പുതുമയില്ലെങ്കിലും വായനാസുഖമുണ്ട്.

    ReplyDelete